Powered by Blogger.

Sunday 5 August 2012

മറക്കാതിരിക്കാം  ഈ ദിനം.

അറുപത്തേഴു വര്‍ഷത്തിനപ്പുറത്തെ കറുത്തപ്രഭാതത്തിന്റെ ഓര്‍മ്മകളിരമ്പുന്നുണ്ട് ഹിരോഷിമയിലിപ്പോഴും. നാഗസാക്കിയും ചെര്‍ണോബിലും കടന്ന്് ഫുക്കുഷിമ വരെ നീളുന്ന ആണവഭീതിയുടെ നാള്‍വഴികളിലെ ചരിത്രത്തിന് സമാനതകളേറെ. ആ പട്ടികയിലേക്ക് നമ്മുടെ ജയ്താപൂരും ഇടം പിടിക്കുന്ന നാളുകള്‍ അതിവിദൂരമല്ല. 1945 ആഗസ്ത് 6ന് രാവിലെ 8.15 വരെ സാധാരണ നിലയിലായിരുന്നു ഹിരോഷിമ നഗരം. എന്നാല്‍ 8.16ഓടെ ലോക ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറിയ ആദ്യത്തെ അണുബോംബ് ഹിരോഷിമ നഗരത്തെ വിഴുങ്ങി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക മുന്നോട്ടു വെച്ച പോസ്റ്റ് ഡാം കരാറനുസരിച്ച് കീഴടങ്ങാന്‍ ജപ്പാന്‍ തയ്യാറായില്ല.

അതിനെ തുടര്‍ന്നാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ നിര്‍ദ്ദേശ പ്രകാരം "ലിറ്റില്‍ ബോയ്" എന്ന ഓമനപ്പേരില്‍ ഒരു പ്രദേശത്തെയാകെ തച്ചുടച്ച ആറ്റം ബോംബ് ഹിരോഷിമയില്‍ പതിച്ചത്. ബി-29 പരമ്പരയില്‍ പെട്ട "എനാലെ ഗേ" യെന്ന യുദ്ധവിമാനത്തില്‍ നിന്ന് ലഫ്റ്റനന്റ് കേണല്‍ പോള്‍ ഡബ്ലു ടിബെസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ 90,000 മുതല്‍ 1,66,000 വരെ ജനങ്ങള്‍ ഇരയായെന്നാണ് കണക്ക്. ഹിരോഷിമയിലെ തീയണയും മുന്‍പ് അഗസ്ത് 9 ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. "ഫാറ്റ് മാന്‍" എന്നറിയപ്പെട്ട അണുബോംബ് നാഗസാക്കിയെ ദഹിപ്പിച്ചപ്പോള്‍ 60,000 മുതല്‍ 80,000 വരെ മനുഷ്യ ജീവനുകള്‍ പൊഴിഞ്ഞു. ഒരിക്കലും ഉണങ്ങാത്ത മുറിവുപോലെ ആണവദുരന്തത്തിന് ഇരയായി ഇന്നും മരിച്ചു ജീവിക്കുന്നവര്‍ നിരവധി.

അണു ബോംബുകളെപ്പോലെ ആണവവൈദ്യുതി നിലയങ്ങളും മുമ്പെന്നത്തേക്കാളും മനുഷ്യകുലത്തിന് ഭീഷണിയുയര്‍ത്തുന്നു. 1986 ഒക്ടോബര്‍26 നാണ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ചെര്‍ണോബില്‍ ആണവദുരന്തം ഉണ്ടായത്. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലുണ്ടായ ദുരന്തത്തില്‍ 2,00,000ത്തിലധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്്. 2011 മാര്‍ച്ച് 11 ന് ജപ്പാനില്‍ നാശം വിതച്ച സുനാമി തിരമാലകള്‍ ഫുക്കുഷിമ ആണവനിലയത്തെയും തകരാറിലാക്കി. കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിവെച്ചില്ലെങ്കിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇത് ഇടയാക്കി. 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്തരീക്ഷത്തില്‍ ഇപ്പോഴും ആണവമാലിന്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വരും തലമുറയെത്തന്നെ ദോഷകരമായി ഇത് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്തരം ചരിത്രദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെയാണ് മഹാരാഷ്ട്രയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജയ്താപൂരില്‍ ആണവനിലയം സ്ഥാപിക്കാന്‍ ഇന്ത്യ മുന്നോട്ടു പോകുന്നത്. 99,000 എം ഡബ്ലു ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ പദ്ധതിയാണിത്. പദ്ധതിക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭം വകവെക്കാതെ ഭൂകമ്പ സാധ്യതയുള്ള സെഡ്-4 കാറ്റഗറിയിലുള്ള പ്രദേശത്ത് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ മറ്റൊരു ലോക ദുരന്തത്തിന് വഴിവെക്കാനാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലയം പ്രവര്‍ത്തനമാരംഭിച്ചാല്‍ സമുദ്രജലത്തിന്റെ താപനിലയുയരുമെന്നും പഠനങ്ങളുണ്ട്. വികസിത രാജ്യങ്ങള്‍ ആണവനിലയങ്ങള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ തത്രപ്പെടുന്നത്.
ദേശാഭിമാനി.
Read More
 ഹിരോഷിമ.
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ്  ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹാ യുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്
ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട്  ശക്തികളില്‍ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റില്‍ ബോയ്‌ ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.



 സംസ്ക്കാരം

മ്യൂസിയങ്ങളുടെ നാടു കൂടിയാണ് ഹിരോഷിമ. ഇതിൽ ഏറ്റവും പ്രാധാന്യം ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയമാണ്. ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിതതാണ് ഈ മ്യൂസിയം. ഹിരോഷിമ മ്യൂസിയം ഓഫ് ആർട്ട്, ഹിരോഷിമ പെർഫെക്ച്വൽ ആർട്ട് മ്യൂസിയം , ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപെററി ആർട്ട് എന്നിവയെല്ലാം കലക്ക് ഹിരോഷിമ നൽകിയിരിക്കുന്ന പ്രാധാന്യം വെളിവാക്കുന്നവയാണ്. ഹിരോഷിമ ഫ്ലവർ ഫെസ്റ്റിവലും ഹിരോഷിമ ഇന്റർനാഷണൽ ആനിമൽ ഫെസ്റ്റിവലും ആണ് പ്രധാന ഉത്സവങ്ങൾ ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാനപ്രിയരായ ജനങ്ങളെ ആകർഷിക്കുന്ന ഇടമാണ്. എല്ലാ വർഷവും ഓഗസ്റ്റ് - 6 ന് ലോകസമാധാനത്തിനായുള്ള വിവിധ പരിപാടികൾ ഇവിടെ നടക്കുന്നു.
 ഗതാഗതം.
ലോകമഹായുദ്ധത്തിൽ തകർന്നു പോയെങ്കിലും പിന്നീട് മികച്ച ഗതാഗത സൌകര്യങ്ങളുള്ള പട്ടണമായി ഹിരോഷിമ മാറി. ഹിരോഡൻ എന്നറിയപ്പെടുന്ന ഹിരോഷിമ വൈദ്യുത റെയില്‍വേ  ആണ് പൊതു ഗതാഗത സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്. ട്രാം സർവ്വീസുകളാണ് പൊതു ഗതാഗതത്തിനായി കൂടുതലും ഉപയോഗിക്കുന്നത്.
ഹിരോഡൻ ഹിരോഷിമയിൽ ബസ്സ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 1910 ൽ ആണ് ഹിരോഷിമ വൈദ്യുത റെയിൽവേ നിലവിൽ വന്നത്. ലോകമഹായുദ്ധത്തിൽ തകരാതെ അവശേഷിച്ച നാല് ട്രാമുകളിൽ രണ്ടെണ്ണം 2006 ലും ഹിരോഷിമയിൽ ഉപയോഗിക്കുന്നുണ്ടായിരുന്നു.


വിദ്യാഭ്യാസം

വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ജപ്പാൻ നൽകുന്നുണ്ട്. ഹിരോഷിമയിലും സ്ഥിതി മറിച്ചല്ല. ആറ്റം ബോംബ് വീണ് വെറും നാലു വർഷത്തിനുള്ളിൽ തന്നെ ഒരു സർവ്വകലാശാല സ്ഥാപിക്കാൻ ഹിരോഷിമ അധികൃതർക്ക് കഴിഞ്ഞു. ഹിരോഷിമ യൂണിവേഴ്സിറ്റി 1949 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസത്തെ പുനർനിർമ്മിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഹിരോഷിമ സർവ്വകലാശാല സ്ഥാപിച്ചത്. എട്ടു സ്ഥാപനങ്ങൾ ചേർന്നതാണ് ഹിരോഷിമ സർവ്വകലാശാല. ഹിരോഷിമ യൂണിവേഴ്സിറ്റി ഓഫ് ലിറ്ററേച്ചർ ആന്റ് സയൻസ്, ഹിരോഷിമ സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ, ഹിരോഷിമ വുമൺസ് സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ ഫോർ യൂത്ത്, ഹിരോഷിമ ഹയർ സ്കൂൾ, ഹിരോഷിമ ഹയർ ടെക്നിക്കൽ സ്കൂൾ, ഹിരോഷിമ മുൻസിപ്പൽ ഹയർ ടെക്നിക്കൽ സ്കൂൾ എന്നിവയാണവ. ഹിരോഷിമ പ്രിഫെക്ച്വറൽ മെഡിക്കൽ കോളേജ് കൂടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു.

Read More

KSEB BILL PAYMENT

BSNL BILL PAYMENT

ALL MOBILE,DTH RECHARGE

ONLINE PURCHASE

ONLINE USERS


Followers

Definition List